കാവിലുംപാറ പഞ്ചായത്തിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം, രാവിലെ ഒൻപത് മണിയോടെയാണ് മഴയ്ക്കൊപ്പം കാറ്റ്

കാവിലുംപാറ പഞ്ചായത്തിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം, രാവിലെ ഒൻപത് മണിയോടെയാണ് മഴയ്ക്കൊപ്പം കാറ്റ് ആഞ്ഞ് വീശിയത്.
നാൽപ്പത് സെക്കൻ്റ് മാത്രം നീണ്ടു നിന്ന ചുഴലിക്കാറ്റിലാണ് കാവിലുംപാറ പഞ്ചായത്തിലെ ആശ്വസി, ബെൽ മൗണ്ട്, തൊട്ടിൽപ്പാലം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കിയത്.
മരം കടപുഴകി വീണ് തൊട്ടിൽപ്പാലം - കുണ്ട്തോട് റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപെട്ടു.

അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. മരം വീണ് നിരവധി വീടുകൾക്ക് കേട് പറ്റി,
തെങ്ങ്,കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിച്ചിത്.
നിരവധി മരങ്ങൾ കടപുഴകി.
നിരവധി ഇലക്ട്രിക്ക് പോസ്റ്റുകളും ലൈനും പൊട്ടിയതിനാൽ വൈദ്യുത ബന്ധം താറുമാറായി.
കാവിലുംപാറ ഗ്രാമ പഞ്ചായത്ത് അധികൃതരും, റവന്യൂ വകുപ്പും, കൃഷി വകുപ്പും ചേർന്ന് നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിരുന്നു. പഞ്ചാ
കാറ്റും മഴയും ശക്തമായി തുടരന്ന സാഹചര്യത്തിൽ
കുറ്റ്യാടി ചുരം വഴി രാത്രി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു